Friday, July 8, 2011

മിന്നല്‍ പ്രതാപന്‍

പ്രീഡിഗ്രിക്കാലം. മോനിപ്പള്ളിയില്‍[എന്‍റെ സ്വന്തം നാട്] നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ഉഴവൂരായിരുന്നു ഞാന്‍ പ്രിഡിഗ്രിക്കു പഠിച്ചിരുന്ന കോളേജ്. അന്നൊക്കെ കോളേജില്‍ പോകാനുള്ള ഏക ആശ്രയം പ്രൈവറ്റ് ബസുകളായിരുന്നു. രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3.20 വരെയാണ് കോളേജ് ഉണ്ടാവുക. വൈകുന്നേരം കോളേജ് 3.20നു കോളേജ് വിടുന്നത് ആ സമയം ഒരു വിധം എല്ലാ സ്ഥലത്തേക്കും കൂടുതല്‍ ബസുകള്‍ അടുത്തടുത്തുണ്ടെന്നുള്ളതാണ്. കുന്നിന്‍ ചെരുവിലുള്ള ഞങ്ങളുടെ മനോഹരമായ കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ ആണ് ബസ്സ് സ്റ്റോപ്പില്‍ എത്തുക. അന്നും കോളേജുപിള്ളേരെക്കണ്ടാല്‍ ഇന്ത്യന്‍ ആര്‍മി പാക്കിസ്ഥാന്‍കാരെ കണ്ട ഒരു ഫീല്‍ ആണു ബസുകാര്‍ക്ക്.ബസുകാരുമായി മിക്ക ദിവസവും ഉടക്കേണ്ടി വരാറുമുണ്ട് ഞങ്ങള്‍ക്ക്.

ഉഴവൂര്‍, മോനിപ്പള്ളി, കുറവിലങ്ങാട് എന്നീ സ്ഥലങ്ങള്‍ കുറവിലങ്ങാട് സര്‍ക്കിളിലായിരുന്നു. മിന്നല്‍ പ്രതാപന്‍ എന്നൊരു സി.ഐ. ആയിരുന്നു മേധാവി. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം വളരെ മതിപ്പായിരുന്നു. കുറ്റവാളികള്‍ക്കെതിരെ മിന്നല്‍പ്പോലെ ആക്ഷന്‍ എടുക്കുന്നതുകൊണ്ട് നാട്ടുകാരദ്ദേഹത്തിനു ചാര്‍ത്തികൊടുത്തിരുന്ന പേരാണ്, മിന്നല്‍ പ്രതാപന്‍.

പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും സ്റ്റേഷന്‍ പരിതിയില്‍ പെടുന്ന ഈ മൂന്നു സ്ഥലങ്ങളിലും പ്രതാപന്‍ സാറിന്‍റെ സന്ദര്‍ശനം ഇടയ്ക്കിടയ്ക്കുണ്ടാവാറുണ്ട്.

കോളേജില്‍ പ്രധാനമായും മോനിപ്പള്ളി, പാല, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലില്‍ നിന്നാണ് കുട്ടികള്‍ എത്താറുണ്ടായിരുന്നത്. വൈകുന്നേരം മോനിപ്പള്ളിക്കാരായ ഞങ്ങള്‍ക്ക് 3.50നും 4നും ആണ് ബസ്സുകള്‍ ഉണ്ടായിരുന്നത്. പാല ഭാഗത്തേക്ക് 3.30നും 3.40നും ആണ് ബസ്സുകള്‍. ഞങ്ങള്‍ രണ്ടുകൂട്ടരുടെയും വഴിയും ബസ്സ് സ്റ്റോപ്പും എതിര്‍ദിശയിലാണ്.കോളേജില്‍ നിന്നും നടന്നെത്തുമ്പോഴേക്കും 3.30ന്‍റെ ബസ്സ് മിക്കവാറും പാല ഭാഗത്തേക്കുള്ളവര്‍ക്ക് നഷ്ടപ്പെടും. 3.40ന്‍റെ ബസ്സു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് 4.30നുള്ള ബസ്സെയുള്ളൂ. അതുകൊണ്ടുതന്നെ 3.40ന്‍റെ കിഴക്കേകരയ്ക്ക് എങ്ങനെയെങ്കില്‍ ഇടിച്ചു കയറി പോകാന്‍ അവര്‍ ശ്രമിക്കാറുമുണ്ടായിരുന്നു.

ബസ്സുകാരുടെ കൂട്ടത്തില്‍ കിഴക്കേകരക്കാരായിരുന്നു ഏറ്റവും ദുഷ്ടന്മാര്‍. രാവിലെ മോനിപ്പള്ളിക്കാരായ ഞങ്ങളും വൈകുന്നേരം പാലാഭാഗത്തേക്കുള്ളവരും ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഈ ബസ്സിനെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുകൂട്ടര്‍ക്കും വളരെ നന്നായി ഇവന്മാരുടെ സ്വഭാവം അറിയാമായിരുന്നു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സുള്ള ദിവസം ഞങ്ങള്‍ക്കിവന്മാര്‍ എസ്ടി തരാറെ ഉണ്ടായിരുന്നില്ല.ക്ലാസ്സുള്ള ദിവസങ്ങളില്‍ ബസ്സില്‍ സീറ്റ് ഫ്രീ ഉണ്ടെങ്കില്‍ കൂടി ഞങ്ങളെ ഇരിക്കാന്‍ ചിലപ്പോള്‍ സമ്മതിക്കാറില്ലായിരുന്നു.

"ഇരുപത്തഞ്ചു പൈസയും അന്‍പതുപൈസയും കൊടുക്കുന്നവന്മാര്‍ അങ്ങനെ സുഖിച്ചിരിന്നു യാത്ര ചെയ്യേണ്ട" എന്നായിരിക്കും മറുപടി. 10-15 മിനിട്ടത്തെ യാത്രയെ ഉള്ളതുകൊണ്ടും നാണംകെടാന്‍ വയ്യാത്തകൊണ്ടും ഞങ്ങളും പലപ്പോഴും തര്‍ക്കിക്കാന്‍ പോകാറുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ കോളേജ് വിട്ട് പതിവുപോലെ ബസ്സ് സ്റ്റോപ്പിലെത്തി. 3.30ക്കു എത്തിയെങ്കിലും പാലാ ഭാഗത്തേക്കുള്ളവര്‍ക്ക് പതിവുപോലെ 3.30ക്കുള്ള ക്രിസ്തുരാജ് കിട്ടിയില്ല. കോളേജ് പിള്ളേരെ കയാറ്റാതിരിക്കാന്‍ അവന്മാര്‍ മാക്സിമം നേരത്തെയും പോകാറുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് പോകാനുള്ള സെന്‍റ്.ജോര്‍ജ്ജ് 3.50നെ ഉണ്ടാവാറുള്ളു. അതുകൊണ്ട് ഞാന്‍ എന്റെ കൂട്ടുകാരന്‍ രഘുവുവിനു ഒരു കമ്പനിക്കായി പാലയ്ക്കുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നിന്നു. കുടക്കച്ചിറക്കാരനായ രഘുവിന്, അവന്‍റെ വീടിനടുത്തുനിന്നുള്ള ഫിലിപ്പാണ് യാത്രയിലെ സുഹ്രുത്ത്. ഫിലിപ്പ് വരാത്ത ദിവസങ്ങളില്‍ ഞാനിങ്ങനെ അവനു കമ്പനി കൊടുക്കാറുണ്ട്.

3.40 ആയപ്പോളേക്കും കിഴക്കേകര ദൂരെ വളവില്‍ കണ്ടു. എല്ലാവരും ബസ്സില്‍ കയറാന്‍ റെഡിയായി. കിഴക്കേക്കര സ്റ്റോപ്പിനടുത്തേക്ക് പതുക്കെ വന്നു പെട്ടെന്നു സ്പീഡ് കൂട്ടി നിര്‍ത്താതെ പോയി. ബസ്സിലെ കിളികള്‍ സ്റ്റോപ്പില്‍ നിന്ന പിള്ളേരെ നോക്കി പല്ലിളിച്ചു കാണിച്ചു. എല്ലാവരും ആകെ ചമ്മി.രഘുവിന്‍റെ നില്പ് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും അവിടെ നിന്നു ചിരിച്ചാല്‍ ബസ്സുകാര്‍ക്കിട്ടുള്ള ദേഷ്യം എല്ലാവരും കൂടെ എനിക്കിട്ടു തീര്‍ക്കുമെന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ കണ്‍ട്രോള്‍ ചെയ്തു നിന്നു. കുറച്ചു ചേട്ടന്മാര്‍ അടുത്ത ഇലക്ഷനുള്ള വോട്ടും മുന്നില്‍ കണ്ടുകൊണ്ട് കിഴക്കേകരയുടെ പുറകേ ഓടി നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

പെട്ടെന്നാണ്, ഞങ്ങളുടെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. സന്മനുസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന സ്റ്റൈലില്‍ മുന്‍സീറ്റില്‍ പ്രതാപന്‍ സാറുമുണ്ട്. സാറു ഞങ്ങളെ നോക്കി "ഇപ്പോള്‍ വരാം" എന്നു പറഞ്ഞു കിഴക്കേകര പോയ വഴിക്കു പോയി.

ഒരു പത്തുമിനിട്ട് കഴിഞ്ഞുകാണും. ദേ വരുന്നു കിഴക്കേകര. അങ്ങോട്ടേക്ക് പോയതിലും സ്പീഡിലാണ് തിരിച്ചു വരുന്നത്. എല്ലാവരും ചിരി തുടങ്ങി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പോയി തിരിച്ചു പാല ബസ്സ് സ്റ്റോപ്പില്‍ കൊണ്ടുവന്നു ബസ്സ് നിര്‍ത്തി.

കിളികളാരും ഞങ്ങളുടെ മുഖത്തു നോക്കുന്നില്ല. പെണ്‍കുട്ടികളെക്കൊ ചിരി തുടങ്ങി. ഓപ്പോസിറ്റ് സൈഡില്‍ ജീപ്പ് നിര്‍ത്തിയിട്ട് പ്രതാപന്‍ സാര്‍ ഇറങ്ങി വന്നു. കിഴക്കേകരയുടെ ഡ്രൈവറോടു ഇറങ്ങി വരാന്‍ പറഞ്ഞു. അവന്‍ വിനയകുനയാനായി[വിനയം കൊണ്ടുകുനിഞ്ഞ് - ഞാനിപ്പോള്‍ കണ്ടുപിടിച്ച വാക്കാണ്] ഇറങ്ങിവന്നു.

"പ്‌ഠേ....."

പ്രതാപന്‍ സാര്‍ ഡ്രൈവറുടെ കരണം നോക്കി ഒന്നു കൊടുത്തു. എന്നിട്ട് 100 തവണ ഏത്തമിടാന്‍ പറഞ്ഞു. കിളികളോടും കണ്ടക്ടറിനോടും ഒപ്പം കൂടിക്കോളാന്‍ പറഞ്ഞു. ഉഴവൂര്‍ ജംഗ്ഷന്‍ മുഴുവന്‍ ചിരിയായി.

സാറിനോടു ഞങ്ങള്‍ എല്ലാവരും താങ്ക്സ് പറഞ്ഞു ബസ്സില്‍ കയറി. പിന്നീടൊരിക്കലും ഒരു ബസ്സുകാരും ഞങ്ങളെ കയറ്റാതെ പോകാനൊ മോശമായി പെരുമാറാനൊ ശ്രമിച്ചിട്ടില്ല. അടുത്തകോളേജ് ഡേയ്ക്ക് ഞങ്ങള്‍ പ്രതാപന്‍ സാറിനെ മുഖ്യാതിഥിയായി ക്ഷണിച്ച് നന്ദി രേഖപ്പെടുത്താനും മറന്നില്ല.


വാല്‍ക്കഷണം : അടുത്ത ദിവസം കിഴക്കേകര ഓടിയില്ല. അതിനടുത്തദിവസം മുതല്‍ ഡ്രൈവറും കണ്ടക്ടറുമൊക്കെ പുതിയതായിരുന്നു. പഴയ ആള്‍ക്കാരെ പിന്നീടൊരു ബസ്സിലും ഞങ്ങളുടെ റൂട്ടില്‍ കണ്ടിട്ടില്ല.

7 comments:

അനു said...

കോളേജ് കഥകളുമായി നൊസ്റ്റാള്‍ജിക് സീരിസ് വീണ്ടും.....
എല്ലാവരും അഭിപ്രായമറിയിക്കണെ... :)

Rejeev Divakaran said...

> അതുകൊണ്ട് ഞാന്‍ എന്റെ കൂട്ടുകാരന്‍ രഘുവുവിനു ഒരു കമ്പനിക്കായി പാലയ്ക്കുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നിന്നു.
Veruthe numbaridathe, nee pala bus stopil poyi nilkunadenthinanennu ellavarkum ariyam.

Arun's said...

Asaneee...kollam...ee bussukarane nammalodu cheyth dushtatharam orkkumbol kalippukal theeranilla....
...collage kalathe ella kathakalum ezhuthulloo alleeeeee.. ;)

Sharat said...

Good one :)

Surya said...

kollam kollam...keep it up

അനു said...

Rejeev: നന്ദി :)
Arun's: :)
Sharat: :)
Surya : :)

Renjith said...

Aliya good one..